Fridays for Future, ഭാവിക്കു വേണ്ടി വെള്ളിയാഴ്ചകൾ

Fridays for Future, ഭാവിക്കു വേണ്ടി വെള്ളിയാഴ്ചകൾ

Fridays for Future എന്ന സംഘടനയെപ്പറ്റി അധികമാരും കേട്ടിട്ടില്ലെങ്കിലും അതിന്റെ സ്ഥാപകയായ
ഗ്രെറ്റ തുൻബെർഗിനെ അറിയാത്തവർ ചുരുക്കമായിരിക്കും. 2018 ഓഗസ്റ്റ് 20 നാണ് ഇന്ന്  120 രാജ്യങ്ങളിലധികം ശാഖകളുള്ള Fridays for Future എന്ന സംഘടന സ്ഥാപിതമാവുന്നത്.
അന്ന് വെറും 15 വയസ്സുകാരിയായിരുന്ന വിദ്യാർത്ഥിനി ഗ്രെറ്റ കാലാവസ്ഥ `സംരക്ഷണത്തിനായി സ്കൂൾ സമരം` എന്നെഴുതിയ  പ്ലാക്കാർഡുമേന്തി സ്വീഡിഷ് പാർലമെന്റിനു മുൻപിൽ തുടർച്ചയായി മൂന്നാഴ്ച്ച  സമരം നടത്തിയപ്പോൾ ആരും വിചാരിച്ചു കാണില്ല, ഈ കുരുന്നു പെണ്ണിന്റെ നിശ്ച്വയ ദാർഢ്യത്തിന് ഇത്രമാത്രം വ്യാപ്തിയുണ്ടാവുമെന്ന്.

2018 സെപ്റ്റംബർ 8 ആം തീയതി ഗ്രെറ്റ ഒരു അന്ത്യ ശാസനം പുറപ്പെടുവിച്ചു; `സ്വീഡിഷ് പാർലമെന്റിലേയ്ക് പിറ്റേന്നു നടക്കുന്ന തിരഞ്ഞെടുപ്പിലെ വിജയികൾ ആരായിരുന്നാലും, പാരീസ് കാലാവസ്ഥാ ഉച്ചകോടിയിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നില്ലെങ്കിൽ ` ഇനിമുതൽ വരുന്ന വെള്ളിയാഴ്ചകളെല്ലാം കാലാവസ്ഥാ സംരക്ഷണത്തിനായി മാറ്റിവയ്ക്കുന്നു, വിദ്യാർഥികൾ വെള്ളിയാഴ്ചകളിൽ ക്ളാസുകൾ ബഹിഷ്കരിച്ചുകൊണ്ട് സമരമുഖത്തായിരിക്കും, Fridays for Future പതാകയുമേന്തി താൻ അവർക്കു മുന്നിലുണ്ടാവും`.

അതൊരു തുടക്കമായിരുന്നു.
യൂറോപ്പിൽ തുടങ്ങി ലോകമെമ്പാടുമുള്ള സ്കൂൾ, യൂണിവേഴ്സിറ്റി പഠിതാക്കൾ ഗ്രെറ്റയോടൊപ്പം ചേർന്നു. വെള്ളിയാഴ്ചകളിൽ പഠനത്തിന് പകരം പ്രകൃതിക്കു വേണ്ടി അവർ മാറ്റി വച്ചു.
രാഷ്ട്രീയ ചായ്‌വുകളില്ലാത്ത, സ്വതന്ത്രമായ കാഴ്ചപ്പാടുകളുള്ള, അധികാരസ്ഥാനങ്ങളില്ലാത്ത  ഒരു അന്താരാഷ്‌ട്ര സംഘടന അവിടെ ജന്മം കൊണ്ടു.
2019 മാർച്ച് 15 ന് Fritags for Future ന്റെ നേതൃത്വത്തിൽ അരങ്ങേറിയ ആദ്യ സമരത്തിൽ ലോകമെമ്പാടുമുള്ള 2000 വേദികളിലായി 1.6 മില്യൻ വിദ്യാർത്ഥികളാണ് സമരത്തിനിറങ്ങിയത്.
ഗ്രെറ്റയും സംഘടനയും ലോകശ്രദ്ധ പിടിച്ചു പറ്റിയെന്നു മാത്രമല്ല കാലാവസ്ഥ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ചുമലിലേറ്റുന്ന ലോകത്തിലെ ഒരേ ഒരു പ്രസ്ഥാനമായി അവർ അറിയപ്പെട്ടു.
എന്തിനേറെ മലാല യൂസഫായിക്കു ശേഷം നോബൽ സമ്മാനം നേടിയെക്കാവുന്ന സ്കൂൾ വിദ്യാർത്ഥിനിയായിട്ടാണ് ഗ്രെറ്റയെ ലോകം ശ്രദ്ധിച്ചത്.
2019 ലെ ആംനെസ്റ്റി ഇന്റർനാഷനലിന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി മുൻകൈ എടുത്തതിനുള്ള
Human Rights Award ഗ്രെറ്റയ്ക്കാണു ലഭിച്ചത്.
തന്റെ വിമാന യാത്ര കൊണ്ട് കാലാവസ്ഥയ്ക്കുണ്ടായേക്കാവുന്ന ചെറിയ പോറൽ പോലും ഒഴിവാക്കാനായി 3 ആഴ്ച നീണ്ട ദുർഘടം പിടിച്ച പായ്ക്കപ്പൽ യാത്രയാണ് സമ്മാനം സ്വീകരിക്കാൻ പോയ ഗ്രെറ്റ തിരഞ്ഞെടുത്തത്.
Alternative Nobel ഉൾപ്പെടെ 9 അവാർഡുകളാണ് ആ വർഷം ഗ്രെറ്റയെ തേടിയെത്തിത്.
ഒരു 16 വയസ്സുകാരി സ്കൂൾ വിദ്യാർത്ഥിനിക്ക് സ്വപ്നം കാണാൻ വയ്യാത്തത്ര ഉയരത്തിലെത്തിയിരുന്നു ഗ്രെറ്റ.
സാമൂഹ്യമാധ്യമങ്ങളിൽ 11.3 മില്യണിലധികം ആരാധകർ, അവൾ എന്തെങ്കിലും ഒന്ന് കോറിയിടുന്നതും കാത്ത് ലൈക്കും ഷെയറും ചെയ്യാൻ നോക്കിയിരുന്നു.

പഠനത്തിൽ ശ്രദ്ധിക്കേണ്ട സ്കൂൾ കുട്ടികളെ സമരവേദിയിലെത്തിച്ച സാഹചര്യത്തോട് ഒത്തു പോകാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും വിമുഖതയുണ്ടായിരുന്നു.
അവർ കുട്ടികളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു;
ക്ലാസ് മുറികളിലെ ബോറടിപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നും ഒരു മോചനമായിട്ടായിരുന്നു ഒരു വിഭാഗം കുട്ടികളെങ്കിലും വെള്ളിയാഴ്ച സമരങ്ങളെ കണ്ടത്.

അങ്ങനെ സമരം കത്തിജ്വലിച്ചു നിൽക്കുന്ന കാലത്താണ്‌ കൊറോണയുടെ കടന്നു വരവ്. അതോടെ സമരം തുടർന്നു കൊണ്ടു പോവുക സാധിക്കാതായി.
എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയുണ്ടായിരുന്ന അവസരങ്ങൾ  പ്രയോജനപ്പെടുത്തി,  ഗ്രെറ്റ തന്റെ അനുയായികളുമായി  സമ്പർക്കം പുലർത്തി പൊന്നു.
വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്ന സഹോദര സംഘടനയകളിലെ പ്രവർത്തകർ അവരവരുടെ രാജ്യങ്ങളിലെ പ്രശ്നങ്ങൾ ഗ്രെറ്റയുമായി പങ്കു വയ്ക്കാൻ തുടങ്ങി. പ്രശ്നങ്ങളെപ്പറ്റി കാര്യമായ പഠനങ്ങളൊന്നും നടത്താതെ അതിനെല്ലാം ഗ്രെറ്റ തന്റെ അഭിപ്രായങ്ങലും, പ്രതികരിക്കേണ്ട വഴികളും  സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വച്ചു.
ഗ്രെറ്റയുടെ അപക്വമായ ഈ ചുവടുവയ്പ്പ് അവരുടെ കൂടെ നിന്നവരിൽ പലരുടെയും കാഴ്ചപ്പാടിനു യോജിച്ചതായിരുന്നില്ല.
കാലാവസ്ഥയുമായി യാതൊരു ബന്ധവുമില്ലാതെ  അന്താരാഷ്‌ട്ര പ്രശ്നങ്ങളിൽ വരെ ഗ്രെറ്റ  അപക്വമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയതിന് പലപ്പോളും വിമരർs ശനമേൽക്കേണ്ടി വന്നു.
സ്ത്രീ സമത്വത്തിനും, ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിനും ഏറ്റവുമൊടുവിൽ ഇസ്രായേൽ പലസ്‌തീൻ പ്രശ്നത്തിൽ പലസ്തീനെ അനുകൂലിച്ചും നടത്തിയ ട്വീറ്റുകളിൽ അവർക്കു തെറ്റുപറ്റിയെന്ന് വിലയിരുത്തപ്പെടുന്നു.
അവരുടെ സംഘടനയിലൂടെ ആന്റി സെമിസ്റ്റിസം പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്നെന്നുവരെ ആരോപണങ്ങളുയർന്നു.
`Fritags  or Future` പ്രിന്റ് ചെയ്ത ടി ഷർട്ടുകൾ വിപണിയിലെത്തിച്ച്  അതിൽ നിന്നും ലാഭം കൊയ്യാൻ വരെ കമ്പനികൾ മുന്നിട്ടിറങ്ങിയെന്നത് സംഘടനയുടെ കെട്ടുറപ്പില്ലായ്മയിലേയ്ക്കായിരുന്നു വിരൽ ചൂണ്ടിയത്.

അങ്ങനെ വളരെ നല്ല ലക്ഷ്യത്തോടെ തുടങ്ങിയ ഒരു പ്രസ്ഥാനം ഇപ്പോൾ വലിയ ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

ചരിത്രം ആരംഭിക്കുന്നത് തന്റെ ജനനം മുതലാണെന്നു ധരിക്കുമ്പോഴുണ്ടാവുന്ന അപക്വമായ കാഴ്ചപ്പാടാണ് പലപ്പോഴും തലമുറകൾ തമ്മിലുള്ള സംഘർഷത്തിനു പോലും കാരണമായി മാറുന്നത്.
പെട്രോളും കൽക്കരിയുമൊക്കെ ദിനോസറിയകൾ പോലുള്ള ഭീമാകാരന്മാരായ ജന്തുക്കളും വടവൃക്ഷങ്ങളും മില്യൺ നൂറ്റാണ്ടുകൾ ഭൂമിക്കടിയിൽ കിടന്ന് അഴുകിച്ചേർന്നിട്ടുണ്ടായതാണെന്നത് അറിയാത്തവരാവും ഇന്നും ഭൂരിപക്ഷം.

മണ്മറഞ്ഞു പോയ പൂർവികർ ഈ ധാതുസമ്പത്തുകൾ കണ്ടെത്തി അവയുടെ ഉപയോഗത്തിലൂടെയാണ് പിൻതലമുറ ഇന്നനുഭവിയ്ക്കുന്ന സുഖസൗകര്യങ്ങൾ ലഭ്യമാക്കിയതെന്നു പലരും മറന്നു പോകുന്നു.
ഇന്നത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സൗരോർജവും ഭൂമിക്കടിയിൽ നിന്നും ലഭിക്കുന്ന ഊർജവും ഉപയോഗിക്കാത്ത പഴഞ്ചന്മാരെ പരമ പുച്ഛമാണ്; അവർ തങ്ങളുടെ ആവാസ വ്യവസ്ഥിതിയെ താറുമാറാക്കുന്നവരാണ്. അവർക്കെതിരെ സമരം പ്രഖ്യാപികയല്ലാതെ മറ്റു പോംവഴികളില്ല !പുരോഗമനം പരിണാമക്രിയയുടെ ഇടവേളകളിൽ ഇച്ഛാശക്തിയുള്ള മനുഷ്യരിലൂടെ സംഭവിച്ചുകൊണ്ടേയിരിക്കും. ഇന്നിന്റെ അറിവുകൾ സ്വായത്തമാക്കിയവർ, പൂർവികർ നശിപ്പിച്ചവയെ പറ്റി പരിതപിച്ചിട്ടു കാര്യമില്ല. നാളത്തെ തലമുറയ്ക്ക് നിങ്ങളും പഴഞ്ചൻന്മാരായിരിക്കും, ചുരുക്കം ചിലരൊഴിച്ച്.
C.Abraham